2013, ജൂൺ 28

മോഡിയുടെ ഹിമാലയന്‍ ബഡായി

Story Dated: June 26, 2013 5:44 pm
modi_Main











ഹിമാലയത്തോട് ചേര്‍ന്നു കിടക്കുന്ന ഉത്തരാഖണ്ഡിലേയും
 ഹിമാചല്‍പ്രദേശിലേയും
 ജനങ്ങള്‍ പ്രളയത്തില്‍ പെട്ടിരിക്കുന്നുവെന്ന ദുരന്തവാര്‍ത്ത
 ജൂണ്‍ 21ന് വൈകുന്നേരമാണ് രാജ്യം അറിഞ്ഞത്. 
വെളളിയാഴ്ച്ച പുറം ലോകമറിഞ്ഞ ഈ ദുരന്തസ്ഥലത്തേക്ക്
 നരേന്ദ്രമോഡിയും സംഘവും എത്തുകയും ഞായറാഴ്ച്ച
 ആവുന്നതിന് മുമ്പേ 15000 ഗുജറാത്തികളെ ദുരന്തസ്ഥലത്തുനിന്നും
 രക്ഷപ്പെടുത്തുകയും ചെയ്തു- എന്നായിരുന്നു മാധ്യമങ്ങളിലൂടെ
 പ്രചരിപ്പിക്കപ്പെട്ട വാര്‍ത്ത. സര്‍വ്വസന്നാഹങ്ങളുമായെത്തിയ
 ഇന്ത്യന്‍ സൈന്യം പത്ത് ദിവസത്തിനുള്ളില്‍ 40000 പേരെയാണ്
 രക്ഷപ്പെടുത്തിയത് എന്നും ഓര്‍ക്കുക.
80 ഇന്നോവ കാറുകളില്‍ മോഡിയും സംഘവും
 ദുരന്ത സ്ഥലങ്ങളില്‍ നിന്നും ഗുജറാത്തികളെ 
രക്ഷപ്പെടുത്തിയതെന്നാണ് പറയുന്നത്. വീടും നാടും റോഡുമെല്ലാം
 കുത്തിയൊലിച്ചുപോയ കേദാര്‍നാഥ് പോലുള്ള സ്ഥലങ്ങളില്‍ 
നിന്നുള്ള ദുരിത പ്രദേശങ്ങളില്‍ നിന്നായിരുന്നു ഇന്നോവയില്‍ 
ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം.
ഡ്രൈവര്‍ അടക്കം ഏഴ് പേര്‍ക്ക് കയറാവുന്ന വിധത്തിലാണ് 
ഇന്നോവയുടെ രൂപകല്‍പ്പന. ഒരു കാറില്‍ ഒമ്പത് പേര്‍ 
കയറിയെന്ന് കരുതിയാല്‍ തന്നെ 80 ഇന്നോവകളില്‍ 
പരമാവധി 720 പേരെയാണ് രക്ഷപ്പെടുത്താനാവുക. 
അങ്ങനെയെങ്കില്‍തന്നെ 15000 പേരെ രക്ഷപ്പെടുത്താന്‍ 
21 തവണ ഇന്നോവ സംഘം ട്രിപ്പ് അടിക്കേണ്ടിവരും!
ഡറാഡൂണില്‍ നിന്നും കേദാര്‍ നാഥിലേക്കുള്ള ദൂരം 221 
കിലോമീറ്ററാണ്. 21 തവണയായി ഈ ദൂരം മറികടന്നാല്‍ 
മോഡി സംഘം 9300 കിലോമീറ്റര്‍ മറികടന്നിരിക്കണം,
 അതും രണ്ടു ദിവസങ്ങള്‍ കൊണ്ട്. സാധാരണ റോഡല്ല 
ഹിമാലയത്തിലെ അതീവ ദുര്‍ഘടമായ പാതയിലെ മറ്റ് 
പ്രകൃതി ദുരന്തങ്ങള്‍ സൃഷ്ടിച്ച പ്രതിബന്ധങ്ങള്‍ മറികടന്നുള്ള
 യാത്രയാണിത്. 40 കിലോമീറ്റര്‍ വേഗത്തില്‍ നിര്‍ത്താതെ 
ഇന്നോവ ഓടിച്ചെന്ന് കരുതിയാല്‍ തന്നെ 233 മണിക്കൂര്‍
 വേണ്ടിവരും ഇത്രയുംപേരെ രക്ഷിക്കാന്‍. ഏകദേശം
 പത്ത് ദിവസത്തോളം. പക്ഷേ മോഡി സംഘത്തിന് 
ഒന്നര ദിവസംകൊണ്ട് രക്ഷാപ്രവര്‍ത്തനം നടത്താനായത്രേ !
മോഡി സംഘം 15000 ഗുജറാത്തികളെ രക്ഷപ്പെടുത്തിയെന്ന്
 മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് അദ്ദേഹത്തിന്റെ പ്രചാരണ
 ചുമതലയുള്ള പി.ആര്‍. കമ്പനി ആപ്‌കോ വേള്‍ഡ് വൈഡാണ്.
 അമേരിക്കന്‍ പബ്ലിക്ക് റിലേഷന്‍ കമ്പനിയായ ആപ്‌കോ 
പ്രതിമാസം 25000 ഡോളറാണ്(ഏകദേശം 1.5 ലക്ഷം രൂപ)
 മോഡിയുടെ പ്രതിഛായാ രൂപീകരണത്തിനായി ഈടാക്കുന്നത്.
 മോഡി സര്‍ക്കാരിനുവേണ്ടി 2007ല്‍ വൈബ്രന്റ് ഗുജറാത്ത് എന്ന 
സര്‍ക്കാര്‍ പ്രചാരണ പരിപാടിയുടെ ചുക്കാന്‍ പിടിച്ചതും ആപ്‌കോയാണ്.
ആഗോളതലത്തില്‍ പ്രശസ്തരായ നിരവധി പേര്‍ക്കുവേണ്ടി 
ആപ്‌കോ പ്രചാരണം ഏറ്റെടുത്ത് നടത്തുന്നുണ്ട്.
 കസാഖിസ്ഥാന്‍ ഏകാധിപതി നൂറുസുല്‍ത്താന്‍ നസര്‍ബയേവ്,
 നൈജീരിയയിലെ നാസി അബാച്ച, അമേരിക്കന്‍ പുകയില
 ലോബി, മലേഷ്യയിലേയും ഇസ്രായേലിലേയും സര്‍ക്കാരുകള്‍
 എന്നിവരുടെ പ്രചരണവും മുഖം മിനുക്കലും ആപ്‌കോ നടത്തിക്കൊടുക്കുന്നു.
ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് അമേരിക്ക മോഡിക്ക് 
ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിപ്പിക്കുന്നതിന് പിന്നിലും
 ആപ്‌കോയായിരുന്നു. എങ്കിലും ഇതുവരെ മോഡിക്ക് യു.എസ് വിസ
 സംഘടിപ്പിക്കുന്നതില്‍ ആപ്‌കോ വിജയിച്ചിട്ടില്ല. എന്നാല്‍ 
മോഡിക്ക് വേണ്ടിയുള്ള നുണപ്രചാരണങ്ങളില്‍ എല്ലാത്തിലും
 ആപ്‌കോക്ക് പങ്കില്ല. ആപ്‌കോ വരുന്നതിന് മുമ്പ് തന്നെ ഇത്തരം
 വ്യാജ പ്രചരണങ്ങള്‍ നടന്നിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ പ്രകൃതിവാതക നിക്ഷേപം ഗുജറാത്ത്
 സര്‍ക്കാരിന് കീഴിലുള്ള ജി.എസ്.പി.സി കണ്ടെത്തിയെന്ന് 2005ല്‍ 
പ്രഖ്യാപിച്ചിരുന്നു. 5000 കോടി ഡോളറിന്റേതാണ്(ഏകദേശം
 30,000 കോടിരൂപ) ഈ നിക്ഷേപമെന്നായിരുന്നു പ്രചാരണം.
 എന്നാല്‍ ഈ നിക്ഷേപവിവരം പ്രഖ്യാപനത്തിലൊതുങ്ങി.
 ഈ സമ്പത്ത് ഗുജറത്താത്തിലുള്ളപ്പോള്‍ ജി.എസ്.പി.സി പിന്നീ
ട് ഇന്ധനം തേടി ഖനനം നടത്തിയത് ഈജിപ്തിലും യെമനിലും ആസ്‌ട്രേലിയയിലുമെല്ലാമായിരുന്നു.
മോഡിക്കുവേണ്ടിയുള്ള പല(നുണ)പ്രചാരണങ്ങളും നേരത്തെ
 വിജയിച്ചിട്ടുണ്ടാകാം, എന്നാല്‍ ഉത്തരാഖണ്ഡ് ദുരന്തത്തിനിടെ
 നടത്തിയ രക്ഷാപ്രവര്‍ത്തനത്തെ ചൊല്ലിയുള്ളപ്രചാരണം 
ഹിമാലയന്‍ നുണയാണ്.
കടപ്പാട് – ടൈംസ് ഓഫ് ഇന്ത്യയില്‍ വന്ന അഭീക്ക് ബര്‍മന്റെ ലേഖനം

2013, ജൂൺ 11

അങ്കുശമില്ലാത്ത ആ ധീരോദാത്തതക്കു മുമ്പിൽ നമുക്ക് നമിക്കാം!

നെറികെട്ട ലോകത്ത് ജീവിക്കാന് വയ്യാതാകുമ്പോള്‍ സത്യങ്ങള്‍ വിളിച്ച് 

പറയും.ഇങ്ങനെ പറഞ്ഞത്, എഡ്വേര്‍ഡ് സ്‌നോഡന് ആണ്. അമേരി


ക്ക തങ്ങളുടെ പൗരന്‍മാരുടെ ഫോണ്‍ ചോര്‍ത്തുന്നതായി ലോകത്തെ

 അറിയിച്ച 29 കാരനായ യുവാവ്.ഇന്റലിജന്‍സ് ഏജന്‍സിയില്‍ സിസ്റ്റം

 എഞ്ചിനീയര്‍, അഡ്മിനിസ്‌ട്രേറ്റര്‍,സി.ഐ.എയിലെമുതിര്‍ന്ന ഉപദേഷ്ടാ

വ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.അദ്ദേഹം പറയുന്നത് കേൾക്കുക:

"ചില കാര്യങ്ങള്‍ നിരന്തരമായി കാണുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ അവ

യൊക്കെ ദുരുപയോഗം ചെയ്യുകയാണ് എന്ന് മനസ്സിലാകുക. ഇക്കാര്യങ്ങള്‍

 നമ്മള്‍ സ്ഥാപനത്തിലെ മറ്റു ചിലരുമായി സംസാരിച്ചാല്‍ അവര്‍ അതിനെ

 വളരെ സ്വഭാവികമായി മാത്രമേ കാണുകയുള്ളൂ.പക്ഷേ, ഇത്തരം തെറ്റുകള്‍ 

സ്ഥിരമായി ആവര്‍ത്തിക്കപ്പെടുന്നത് കാണുമ്പോള്‍ നമുക്കിത് പുറത്ത് പറയാ

തിരിക്കാന്‍ സാധിക്കില്ല. എന്നാല്‍ നാം എത്രത്തോളം പറയാന്‍ ശ്രമിക്കുന്നുവോ 

അത്ര തന്നെ മറ്റുള്ളവര്‍ നമ്മെ ഒറ്റപ്പെടുത്തും. പിന്നെ സര്‍ക്കാറിനെ സേവിക്കു

ന്നവരോട് എത്ര പറഞ്ഞിട്ടും കാര്യമില്ലെന്ന് മനസ്സിലാകുമ്പോഴാണ് നാം പൊതു 


ജനങ്ങള്‍ക്കിടയിലേക്ക് വിവരങ്ങള്‍ നല്‍കുന്നത്."
ഇത്ര ഗൗരവമായ വെളിപ്പെടു

ത്തലുകള്‍ നടത്തുന്നവര്ക്ക് ഇതിന്റെ പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാവുമെന്ന് 

ആലോചിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയാ

ണ്:"എന്റപ്രവര്‍ത്തിക്ക് ഞാന്‍ അനുഭവിക്കേണ്ടി വരും എന്നെനിക്കുറപ്പാണ്.

ലോകത്തിലെ ഏറ്റവും വലിയ രഹസ്യാന്വേഷണ ഏജന്‍സിക്ക് എതിരായി 

നില്‍ക്കാന്‍ നമുക്കൊരിക്കലുംസാധിക്കില്ല. അവര്‍ അത്രയ്ക്ക് ശക്തരാണ്.നമ്മളെ

 അവര്‍ നോട്ടമിട്ടാല്‍ അവര്‍ തീരുമാനിക്കുന്ന സമയത്ത് തന്നെ നാം അവരുടെ 

കൈകളിലാവും. എല്ലാ നെറികേടുകള്‍ക്കും മൂക സാക്ഷിയായി നമുക്ക് ജീവിക്കാം.

 ഇത് വളരെ എളുപ്പമാണ്.പക്ഷേ, ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യുന്ന ലോകത്ത് 

ജീവിക്കാന്‍ വയ്യെന്ന് തിരിച്ചറിഞ്ഞാല്‍ എന്ത് വെല്ലുവിളി നേരിടാനും നാം തയ്യാറാകും.

 അതിന്റെ പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണെന്നാലോചിച്ച് ആശങ്കപ്പെടില്ല"....

അങ്കുശമില്ലാത്ത ആ ധീരോദാത്തതക്കു മുമ്പിൽ നമുക്ക് നമിക്കാം!