2015, നവം 13

ഇപ്പോഴവര്‍ ചരിത്രത്തില്‍ നിന്നും ഇരകളെ നിര്‍മ്മിക്കുന്നു, ഒരു തുടര്‍ച്ചയെന്നോണം. സ്വാമി വിവേകാനന്ദന്‍ മുതല്‍ സര്‍ദാര്‍ പട്ടേല്‍ വരെ അവര്‍ ചരിത്രത്തിന്റെ വ്യാജ നിര്‍മ്മിതിയിലൂടെ അവരുടേതാക്കി. ‘വഴങ്ങാത്ത’ അക്ബര്‍ മുതല്‍ നെഹ്‌റു വരെയുള്ളവര്‍ക്ക് ‘കുറ്റപത്രം’ തയ്യാറാക്കി, ദേശ ഹൈന്ദവ വിരുദ്ധരെന്നു മുദ്രകുത്തി. ഇപ്പോഴവര്‍ മഹാനായ, ചരിത്രത്തിലെ സമാനതകളില്ലാത്ത പോരാളിയായ ടിപ്പുവിനെ തേടി വന്നിരിക്കുന്നു. വേട്ടക്കാരന്റെ പെരുംമുരള്‍ച്ചകള്‍ കര്‍ണ്ണാടകയില്‍ നിന്ന് കേട്ട് തുടങ്ങിയിരിക്കുന്നു…!!