2014, സെപ്റ്റം 29

ഓർമ്മയിൽ നിന്ന്-2തിരിയെ വീണ്ടും ജീവിതത്തിലേക്ക്

മരിക്കണമെന്ന് മനസ്സ്കൊണ്ട് തീരുമാനിച്ചുറപ്പിച്ചതുകൊണ്ട് മാത്രം ഒരാൾക്ക് മരിക്കാൻ കഴിയണമെന്നില്ല.തലയണക്ക്കീഴെ,കുറിപ്പെഴുതിവെച്ച് ക്യാമ്പിന് പുറത്ത്കടന്നപ്പോൾ മരണലോകത്തേക്ക് യാത്രയായതുപോലെതോന്നി.നഗരമദ്ധ്യത്തിലുള്ള ചാർമിനാറിന്റെ പിരിയൻഗോവണീപ്പടികൾ ഒന്നൊന്നായി മുകളിലേക്ക് ചവിട്ടുമ്പോള്,49മീറ്റർ പൊക്കത്തുനിന്ന്ചാടി തിരക്കേറിയറോഡിൽചിന്നിച്ചിതറിക്കിടക്കുന്ന ഒരു ജവാന്റെ ചിത്രമായിരുന്നുമനസ്സിൽ.149പടവുകൾകറി എത്തിച്ചേരുന്നത് മൂന്ന് കിളിവാതിലുകളുള്ള, നാല്പേർക്ക്മാത്രം നിൽക്കാവുന്ന ഒരുപ്രതലത്തിലേക്കാണ്.അവിടെനിന്നുകൊണ്ട്നോക്കിയാൽ തലസ്ഥാനനഗരമായ ഹൈദ്രബാദ് ഒറ്റയടിക്ക്കാണാം."മലയാളിയാണ് അല്ലേ?"നേരത്തെ അവിടെ ചുവടുറപ്പിച്ച ഒരു പെൺകുട്ടിയുടേതാണ് ചോദ്യം."അതെ"..."ഇവിടെ?""ഫോഴ്‌സിലാണ്"കണ്ണൂരാണ് സ്ഥലമെന്ന് കൂട്ടിച്ചേർത്തപ്പോൾ ചോദിക്കാതെതന്നെ അവൾ പറഞ്ഞു:ഞാൻ തലശ്ശേരിയാ.ഇവിടെമിലിറ്ററി നേഴ്‌സാ...പിന്നെയും അവൾ ഒരുപാട് സംസാരിച്ചുകൊണ്ടേയിരുന്നു.അവളുടെ സംസാരത്തിന് ഒരുദാർശനിക സ്വഭാവമുണ്ടെന്ന്പലപ്പൊഴും തോന്നി.അവളുടെ വാചാലതയുംചടുലതയും ഒരുപാടിഷ്ടപ്പെട്ടതുപോലെ ........അകലെ,നൈസാംകുന്നിനുമുകളിൽ ഇരുട്ട് കനംവെച്ചു തുടങ്ങിയിരുന്നു..."നമുക്കൊരു കോഫി കഴിച്ച് പിരിഞ്ഞാലൊ..."അവൾ."ശരി..റോക്കഹാളിന്‌മുമ്പെ എനിക്കും ക്യാമ്പിലെത്തണം!"പടികളൊന്നൊന്നായ് താഴേക്കിറങ്ങുമ്പോൾ തലയണക്കടിയിൽ ഒളിച്ചിരിക്കുന്ന കുറിപ്പ് ആരും കാണരുതേയെന്നായിരുന്നു എന്റെ പ്രാർഥന!!...

2014, സെപ്റ്റം 21

ഓർമ്മയിൽ നിന്ന്-1നുമ്നോംഗ് ബസ്തി(ഗ്രാമം).


നുമ്നോംഗ് ബസ്തി(ഗ്രാമം).ഞങ്ങളുടെ പുതിയ താവളം!ഇംഫാലിൽനിന്ന് കാൽനടയാത്രയുടെപതിമൂന്ന് മണിക്കൂർ ദൂരം.നാല്പതോളംവരുന്ന സംഘാഗങ്ങൾക്ക് തങ്ങാവുന്നത്രവിസ്താരമുള്ള കുന്നിൻപുറത്താണ് ക്യാമ്പ്.അതിന് താഴെ നൂറ്‌മീറ്റർ അകലെ ഗ്രാമം.ഓടയും മുളയുംകൊണ്ട്പണിത മുട്ടിമുട്ടികിടക്കുന്നഅമ്പതില്പരം വീടുകൾ...രാത്രിയുടെ മറവിൽ പതുങ്ങിയെത്തുന്നനഗാകലാപകാരികൾ...അവർക്ക് വേണ്ടത് ആട്,കോഴി,ഭക്ഷ്യസാധങ്ങൾ..മുളന്തണ്ടിൽ നിറച്ച റാക്ക്,പെൺകുട്ടികൾ!ഒരു നിലവിളിക്ക്പോലും ഇടം കൊടുക്കാതെഎല്ലാം കവർന്നെടുത്ത് ഇരുളിൽ മറയുന്നവർ...അവരിൽനിന്ന് ഗ്രാമത്തെ രക്ഷപ്പെടുത്തുകയെന്നത്ഞങ്ങളുടെ ക്യാമ്പിന്റെ പ്രധാന ദൗത്യമാകുന്നു.കൊയ്തുൽസവം വന്നു.ഇരുൾവീണതോടെ ഗ്രാമം ശബ്ദമുഖരിതമായി.കത്തിക്കൊണ്ടിരുന്ന വിറകിൻ കൂനക്ക്ചുറ്റുംആൺപെൺപ്രായവ്യത്യാസമില്ലാതെപരസ്പരം കൈകൾകോർത്ത് നൃത്തം തുടങ്ങി.കുടിക്കാനും തിന്നാനും നെല്ലിൻറാക്ക്,പന്നിയിറച്ചി...ചെണ്ടയുടെ ദ്രുതതാളം...രാവ് വളരുകയും ലഹരി തളർത്തുകയും ചെയ്തതോടെഓരോരുത്തരും അതാതിടങ്ങളിൽ വീണ്‌മയങ്ങി...സർവ്വത്ര നിശബ്ദത...അപ്പൊഴൊക്കെ ഗ്രാമത്തിന്ചുറ്റും ഞങ്ങൾറോന്ത് ചുറ്റുകയായിരുന്നു!പെട്ടന്നായിരുന്നു,അത്.ഗ്രാമത്തിന്റെ ഒഴിഞ്ഞകോണിലായിനിസ്സഹായ നിലവിളിയുടെ പെൺശബ്ദം!!...ജാഗരൂകരായി നടന്നടുത്തപ്പോൾ കണ്ടത്,ഒരു പെൺകുട്ടിയുടെ നഗ്നതയിൽ സർപ്പത്തെപ്പോലെആഞ്ഞുകൊത്തുന്ന പ്രഛന്നവേഷത്തെയാണ്!...നിമിഷങ്ങൾ...ശരിക്കും കൈകാര്യംചെയ്യപ്പെട്ട അയാളെമരത്തിൽ വരിഞ്ഞ്നിർത്തി.മുഖം മൂടി മാറ്റപ്പെട്ടു.ഞങ്ങൾ ഒന്നടങ്കം ഞെട്ടുകയും വിളറുകയും ചെയ്തു!അത് ഞങ്ങളുടെ ക്യാമ്പ്മേധാവിജമേദാർ ബൽബീർസിംഗ് ആയിരുന്നു!!...