2014, ഒക്ടോ 2

ഒരു പ്രണയ ദുരന്തത്തിന്റെ ക്‌ളൈമാക്സ്

അയാൾക്ക് അവളെയും അവൾക്ക് അയാളെയും
ഒരുപാടിഷ്ടമായിരുന്നു....ഇരുവരും അവരവരുടെ
സ്വപ്നലോകങ്ങളിൽ വിഹരിച്ചു...പാട്ടുപാടി...നൃ
ത്തം ചവുട്ടി...ആലിംഗനങ്ങളിൽ.....
ആ ഇഷ്ടങ്ങളെ പക്ഷെ,എന്തുകൊണ്ടൊ പരസ്പരം
കൈമാറാൻ അവർക്ക് കഴിഞ്ഞില്ല!...
************************************
ഇനി ആ പ്രണയദുരന്തത്തിന്റെ ക്‌ളൈമാക്സിലേക്ക്
കടക്കാം.വർഷങ്ങൾക്ക് ശേഷം-
ഒരു കൊടുംവേനലിന്റെ ഉച്ചയിൽ പടികടന്നെത്തിയ
അവളെ കണ്ട് അയാൾ വല്ലാതെ വിസ്മയിച്ചു...
കൂടെ ഒരു ചെരുപ്പക്കാരനും.മകനാണ്.കല്ല്യാണം
വിളിക്കാൻ വന്നതാ.
മൗനങ്ങൾ എവിടയൊക്കയൊ കൂട്ടിമുട്ടി.
അവരുടെ സംസാരങ്ങളിൽ പഴയപ്രണയം കടന്ന്
വന്നതേയില്ല.
പിരിയാൻ നേരം അവളുടെ കണ്ണുകളിലെ അസാധാ
രണ തിളക്കകണ്ട് അയാൾ തെല്ലൊന്ന് അമ്പരന്നു.
മുറ്റത്തിറങ്ങിയ അവൾ സൊകാര്യമായി അയാളോട്
പറഞ്ഞു:"വരണം,വരാതിരിക്കരുത്...വന്ന്
അനുഗ്രഹിക്കണം.. അഛാനില്ലാത്ത
കുട്ടിയാ.നമുക്ക് പിറക്കേണ്ടിയിരുന്ന മകനാ...
അന്നൊരു വാക്ക് പറഞ്ഞിരുന്നെങ്കിൽ..."
അവളുടെ വിറയാർന്ന വാക്കുകൾ അയാളെ തളർത്തി.
തന്നിലെ ആപഴയ ഭീരുവിനെകുറിച്ചോർത്ത്
അയാളിൽ വെറുപ്പ് കുമിഞ്ഞ് കൂടുകയായിരുന്നു...

2014, സെപ്റ്റം 29

ഓർമ്മയിൽ നിന്ന്-2തിരിയെ വീണ്ടും ജീവിതത്തിലേക്ക്

മരിക്കണമെന്ന് മനസ്സ്കൊണ്ട് തീരുമാനിച്ചുറപ്പിച്ചതുകൊണ്ട് മാത്രം ഒരാൾക്ക് മരിക്കാൻ കഴിയണമെന്നില്ല.തലയണക്ക്കീഴെ,കുറിപ്പെഴുതിവെച്ച് ക്യാമ്പിന് പുറത്ത്കടന്നപ്പോൾ മരണലോകത്തേക്ക് യാത്രയായതുപോലെതോന്നി.നഗരമദ്ധ്യത്തിലുള്ള ചാർമിനാറിന്റെ പിരിയൻഗോവണീപ്പടികൾ ഒന്നൊന്നായി മുകളിലേക്ക് ചവിട്ടുമ്പോള്,49മീറ്റർ പൊക്കത്തുനിന്ന്ചാടി തിരക്കേറിയറോഡിൽചിന്നിച്ചിതറിക്കിടക്കുന്ന ഒരു ജവാന്റെ ചിത്രമായിരുന്നുമനസ്സിൽ.149പടവുകൾകറി എത്തിച്ചേരുന്നത് മൂന്ന് കിളിവാതിലുകളുള്ള, നാല്പേർക്ക്മാത്രം നിൽക്കാവുന്ന ഒരുപ്രതലത്തിലേക്കാണ്.അവിടെനിന്നുകൊണ്ട്നോക്കിയാൽ തലസ്ഥാനനഗരമായ ഹൈദ്രബാദ് ഒറ്റയടിക്ക്കാണാം."മലയാളിയാണ് അല്ലേ?"നേരത്തെ അവിടെ ചുവടുറപ്പിച്ച ഒരു പെൺകുട്ടിയുടേതാണ് ചോദ്യം."അതെ"..."ഇവിടെ?""ഫോഴ്‌സിലാണ്"കണ്ണൂരാണ് സ്ഥലമെന്ന് കൂട്ടിച്ചേർത്തപ്പോൾ ചോദിക്കാതെതന്നെ അവൾ പറഞ്ഞു:ഞാൻ തലശ്ശേരിയാ.ഇവിടെമിലിറ്ററി നേഴ്‌സാ...പിന്നെയും അവൾ ഒരുപാട് സംസാരിച്ചുകൊണ്ടേയിരുന്നു.അവളുടെ സംസാരത്തിന് ഒരുദാർശനിക സ്വഭാവമുണ്ടെന്ന്പലപ്പൊഴും തോന്നി.അവളുടെ വാചാലതയുംചടുലതയും ഒരുപാടിഷ്ടപ്പെട്ടതുപോലെ ........അകലെ,നൈസാംകുന്നിനുമുകളിൽ ഇരുട്ട് കനംവെച്ചു തുടങ്ങിയിരുന്നു..."നമുക്കൊരു കോഫി കഴിച്ച് പിരിഞ്ഞാലൊ..."അവൾ."ശരി..റോക്കഹാളിന്‌മുമ്പെ എനിക്കും ക്യാമ്പിലെത്തണം!"പടികളൊന്നൊന്നായ് താഴേക്കിറങ്ങുമ്പോൾ തലയണക്കടിയിൽ ഒളിച്ചിരിക്കുന്ന കുറിപ്പ് ആരും കാണരുതേയെന്നായിരുന്നു എന്റെ പ്രാർഥന!!...

2014, സെപ്റ്റം 21

ഓർമ്മയിൽ നിന്ന്-1നുമ്നോംഗ് ബസ്തി(ഗ്രാമം).


നുമ്നോംഗ് ബസ്തി(ഗ്രാമം).ഞങ്ങളുടെ പുതിയ താവളം!ഇംഫാലിൽനിന്ന് കാൽനടയാത്രയുടെപതിമൂന്ന് മണിക്കൂർ ദൂരം.നാല്പതോളംവരുന്ന സംഘാഗങ്ങൾക്ക് തങ്ങാവുന്നത്രവിസ്താരമുള്ള കുന്നിൻപുറത്താണ് ക്യാമ്പ്.അതിന് താഴെ നൂറ്‌മീറ്റർ അകലെ ഗ്രാമം.ഓടയും മുളയുംകൊണ്ട്പണിത മുട്ടിമുട്ടികിടക്കുന്നഅമ്പതില്പരം വീടുകൾ...രാത്രിയുടെ മറവിൽ പതുങ്ങിയെത്തുന്നനഗാകലാപകാരികൾ...അവർക്ക് വേണ്ടത് ആട്,കോഴി,ഭക്ഷ്യസാധങ്ങൾ..മുളന്തണ്ടിൽ നിറച്ച റാക്ക്,പെൺകുട്ടികൾ!ഒരു നിലവിളിക്ക്പോലും ഇടം കൊടുക്കാതെഎല്ലാം കവർന്നെടുത്ത് ഇരുളിൽ മറയുന്നവർ...അവരിൽനിന്ന് ഗ്രാമത്തെ രക്ഷപ്പെടുത്തുകയെന്നത്ഞങ്ങളുടെ ക്യാമ്പിന്റെ പ്രധാന ദൗത്യമാകുന്നു.കൊയ്തുൽസവം വന്നു.ഇരുൾവീണതോടെ ഗ്രാമം ശബ്ദമുഖരിതമായി.കത്തിക്കൊണ്ടിരുന്ന വിറകിൻ കൂനക്ക്ചുറ്റുംആൺപെൺപ്രായവ്യത്യാസമില്ലാതെപരസ്പരം കൈകൾകോർത്ത് നൃത്തം തുടങ്ങി.കുടിക്കാനും തിന്നാനും നെല്ലിൻറാക്ക്,പന്നിയിറച്ചി...ചെണ്ടയുടെ ദ്രുതതാളം...രാവ് വളരുകയും ലഹരി തളർത്തുകയും ചെയ്തതോടെഓരോരുത്തരും അതാതിടങ്ങളിൽ വീണ്‌മയങ്ങി...സർവ്വത്ര നിശബ്ദത...അപ്പൊഴൊക്കെ ഗ്രാമത്തിന്ചുറ്റും ഞങ്ങൾറോന്ത് ചുറ്റുകയായിരുന്നു!പെട്ടന്നായിരുന്നു,അത്.ഗ്രാമത്തിന്റെ ഒഴിഞ്ഞകോണിലായിനിസ്സഹായ നിലവിളിയുടെ പെൺശബ്ദം!!...ജാഗരൂകരായി നടന്നടുത്തപ്പോൾ കണ്ടത്,ഒരു പെൺകുട്ടിയുടെ നഗ്നതയിൽ സർപ്പത്തെപ്പോലെആഞ്ഞുകൊത്തുന്ന പ്രഛന്നവേഷത്തെയാണ്!...നിമിഷങ്ങൾ...ശരിക്കും കൈകാര്യംചെയ്യപ്പെട്ട അയാളെമരത്തിൽ വരിഞ്ഞ്നിർത്തി.മുഖം മൂടി മാറ്റപ്പെട്ടു.ഞങ്ങൾ ഒന്നടങ്കം ഞെട്ടുകയും വിളറുകയും ചെയ്തു!അത് ഞങ്ങളുടെ ക്യാമ്പ്മേധാവിജമേദാർ ബൽബീർസിംഗ് ആയിരുന്നു!!...

2014, ഓഗ 3

വിയോജിക്കാം,ശക്ത്മായി പ്രതികരിക്കാം.

ഗാന്ധിയെ എനിക്കിഷ്ടമാണ്.
പ്രത്യേകിച്ചും ആ ജീവിത ലാളിത്യം.
അതുകൊണ്ട് ഗാന്ധി വിമർശനാതീതനാണെന്ന
അഭിപ്രായമെനിക്കില്ല.
ഒരു സംഭവം അല്ലെങ്കിൽ ഒരു വസ്തുവിനെ
വ്യത്യസ്ഥ കോണുകൾ വഴി കാണുക എന്നത്
ചിലരുടെ രീതിയാണ്.
അതിനുള്ള സ്വാതന്ത്ര്യം അവർക്ക് അനുവദിച്ച് കൊടുക്കുക.
അതേസ്വാതന്ത്ര്യം മറ്റുള്ളവർക്കുമുണ്ട്.
വിയോജിക്കാം,ശക്ത്മായി പ്രതികരിക്കാം.
അരുന്ധതീറോയ് എന്ത് പറഞ്ഞു എന്നെനിക്കറിയില്ല.
ഗാന്ധിയെ അശ്ലീലിച്ചൊന്നും പറഞ്ഞില്ലെന്നാണറിവ്.
പക്ഷെ,സരിതമാരുടെ വാലിൽ തൂങ്ങികളായ
ഗാന്ധിശിഷ്യന്മാർ ഉണർന്നു!
ഒപ്പം അദ്ദേഹത്തെ വെടിവെച്ചു കൊന്ന സംഘടനയുടെ
ചില വക്താക്കളും!...
അരുന്ധതിക്കെതിരെ കേസെടുക്കുക...
തൂക്കിക്കൊല്ലുക...
വിരോധാഭാസം തോന്നുന്നു!
(റിപ്പോർട്ടുകൾ കാണിക്കുന്നത് അരുന്ധതി
കേസിൽ കുടുങ്ങുമെന്ന് തന്നെയാണ്)
 

2014, ഓഗ 2

ഹൈന്ദവ ധർമ്മശാസ്ത്രത്തിന്റെ കറുത്ത നീതി


വൃന്ദാവനം മഥുരയിലാണ്.
മഥുര യുപിയിലാണ്.
ആർഷഭാരത ഭൂമിയുടെ
ഹൃദയ കവാടമാണ് യുപി.
അകത്ത് കടന്നാൽ
ആധുനികഭാരതത്തിന്റെ മറ്റൊരു മുഖം കാണാം
ഒരിക്കൽ,രാധാകൃഷ്ണന്മാരുടെയും തോഴിമാരുടേയും
നിറയൗവനം ഏറ്റുവാങ്ങിയ വൃന്ദാവനം.
കവികളുടേയും കൗമാരക്കാരുടേയും സ്വപ്നഭൂമി...
ഇന്നവിടെ രാധയും കൃഷ്ണനുമില്ല.
പകരം ശിരസ്സ് മുണ്ഡനം ചെയ്തിരിക്കുന്ന
വെള്ള വസ്ത്രങ്ങൾ മാത്രം ധരിച്ച
വരണ്ട ചുണ്ടിൽ സദാ കൃഷ്ണ മന്ത്രം
ഉരുവിട്ടുകൊണ്ടിരിക്കുന്ന
ഒരുപറ്റം സ്ത്രീജനങ്ങൾ..
ഭാരതത്തിന്റെ നാനാഭാഗത്തുനിന്ന് എത്തിയവർ...
അവർ വിധവകളാണ്.
മറ്റ് മാർഗമില്ലാതെ ശരീരവില്പനയും യാചനയും
തൊഴിലാക്കി ജീവിക്കുന്നവർ...

എണ്ണത്തിൽ ആറായിരത്തിനു മീതെ വരുമെന്ന് കണക്ക്.
ഭർത്താക്കന്മാർ മരിച്ചാൽ സ്വന്തം കുടുംബക്കാർ
ഉടുതുണിപോലും കൊടുക്കാതെ അവരെ ഇവിടേക്കാണ്
തള്ളി വിടുന്നത്
ഹൈന്ദവ ധർമ്മശാസ്ത്രത്തിന്റെ കറുത്ത നീതിയുടെ
ദുരന്ത മുഖങ്ങളിൽ ഒന്ന്മാത്രമാണിത്.
മക്കളാൽ വെറുക്കപ്പെട്ട് നടയിരുത്തിയ
വൃദ്ധരായ അമ്മമാരെയും ഇവിടെ കാണാം
അവർ പറയുന്നു:
ഞങ്ങൾ കൃഷ്ണദാസികളാണ്
രാധാദാസികളാണ്
പുഴുവരിച്ച്തീരാൻ വിധിക്കപ്പെട്ട
ജീവിതത്തിന്റെ ഉടമകളാണ്...
തീരട്ടെ!!................                                                                                                                                                                                                                                                                                     

2014, ജൂൺ 10

ഈഭൂമി അവരുടേതാണ്‌.

ഇന്ത്യയെന്നാൽ ജഢമായൊരു തുണ്ട് ഭൂമിയല്ല.
നൂറ്‌കോടി ജനതയുടെ ജന്മഭൂമിയാണിത്.
നേർപകുതി പട്ടിണിക്കാരുടേയും 
നാല്പതുകോടി അർദ്ധപട്ടിണിക്കാരുടെയും നാട്.
അവരുടെ വരണ്ടുണങ്ങിയ നെഞ്ചിലെ നിശ്വാസമാണ്‌ 
ഈഭൂമിയുടെ ജീവൻ നിലനിർത്തുന്നത്.
അവരുടെ വിയർപ്പാണ്‌ ഭൂമിയെ നനവുള്ളതാക്കുന്നത്.
പൊരിവെയിലത്ത് വയലുകളിൽ ഉരുകിത്തീരുന്ന 
അവരുടെ രക്തമാണ്‌ ഭൂമിയുടെ സിരകളിൽ ഒഴുകുന്നത്.
അതുകൊണ്ട്തന്നെ ഈഭൂമി അവരുടേതാണ്‌. 
അതല്ലാതെ,500മുതലാളിമാരുടെയും അവരുടെ 
പണംകാക്കുന്ന വേട്ടപ്പട്ടികളുടേയും തറവാട്ട് വകയല്ല. 

2014, ജൂൺ 9

കേരളത്തിലെ അനാഥാലയങ്ങൾ .....

കേരളത്തിലെ അനാഥാലയങ്ങൾ 1500 ൽ പരം.
ഇവയിൽ 75000 അന്തേവാസികൾ.
കുട്ടി ഒന്നിന്‌ 1700ക സർക്കാർ ഗ്രാന്റ്‌.
ഒപ്പം 7കിലൊ അരിയും 3കിലൊ ഗോതമ്പും.
അതായത്‌ മതസ്ഥാപനങ്ങളിലെ 
അനാഥാലയങ്ങളുടെ ഉത്തരവാദിത്വം 
സർക്കാർ വഹിക്കുന്നു എന്ന്‌ സാരം.
ഇതിനു പുറത്താണ്‌ കുട്ടികളുടെ ദാരിദ്ര്യം 
മാർക്കാറ്റ്‌ ചെയ്യപ്പെടുന്നത്‌.ദാനധർമ്മം,പുണ്യം,
മതപരമായ കടമ എന്നൊക്കെ പറഞ്ഞ് 
പണം തട്ടുന്നു.സർക്കാർ സംരക്ഷണത്തിന്റെ 
മറവിൽ മതം പഠിപ്പിക്കുകയും മതവിശ്വാസം 
വളർത്തുകയുമാണ്‌ കേരളത്തിലെ 
അനാഥാലയങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്.