2014, ഒക്ടോ 2

ഒരു പ്രണയ ദുരന്തത്തിന്റെ ക്‌ളൈമാക്സ്

അയാൾക്ക് അവളെയും അവൾക്ക് അയാളെയും
ഒരുപാടിഷ്ടമായിരുന്നു....ഇരുവരും അവരവരുടെ
സ്വപ്നലോകങ്ങളിൽ വിഹരിച്ചു...പാട്ടുപാടി...നൃ
ത്തം ചവുട്ടി...ആലിംഗനങ്ങളിൽ.....
ആ ഇഷ്ടങ്ങളെ പക്ഷെ,എന്തുകൊണ്ടൊ പരസ്പരം
കൈമാറാൻ അവർക്ക് കഴിഞ്ഞില്ല!...
************************************
ഇനി ആ പ്രണയദുരന്തത്തിന്റെ ക്‌ളൈമാക്സിലേക്ക്
കടക്കാം.വർഷങ്ങൾക്ക് ശേഷം-
ഒരു കൊടുംവേനലിന്റെ ഉച്ചയിൽ പടികടന്നെത്തിയ
അവളെ കണ്ട് അയാൾ വല്ലാതെ വിസ്മയിച്ചു...
കൂടെ ഒരു ചെരുപ്പക്കാരനും.മകനാണ്.കല്ല്യാണം
വിളിക്കാൻ വന്നതാ.
മൗനങ്ങൾ എവിടയൊക്കയൊ കൂട്ടിമുട്ടി.
അവരുടെ സംസാരങ്ങളിൽ പഴയപ്രണയം കടന്ന്
വന്നതേയില്ല.
പിരിയാൻ നേരം അവളുടെ കണ്ണുകളിലെ അസാധാ
രണ തിളക്കകണ്ട് അയാൾ തെല്ലൊന്ന് അമ്പരന്നു.
മുറ്റത്തിറങ്ങിയ അവൾ സൊകാര്യമായി അയാളോട്
പറഞ്ഞു:"വരണം,വരാതിരിക്കരുത്...വന്ന്
അനുഗ്രഹിക്കണം.. അഛാനില്ലാത്ത
കുട്ടിയാ.നമുക്ക് പിറക്കേണ്ടിയിരുന്ന മകനാ...
അന്നൊരു വാക്ക് പറഞ്ഞിരുന്നെങ്കിൽ..."
അവളുടെ വിറയാർന്ന വാക്കുകൾ അയാളെ തളർത്തി.
തന്നിലെ ആപഴയ ഭീരുവിനെകുറിച്ചോർത്ത്
അയാളിൽ വെറുപ്പ് കുമിഞ്ഞ് കൂടുകയായിരുന്നു...

4 അഭിപ്രായങ്ങൾ: