2015, സെപ്റ്റം 11

മൗനം പ്രതിരോധമല്ല, കീഴടങ്ങലാണെന്ന് കര്‍ണാടകത്തിലെ സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകരില്‍ വലിയൊരു വിഭാഗം മനസ്സിലാക്കിയിരിക്കുന്നു. കല്‍ബുര്‍ഗിയുടെ ഘാതകരെ പിടികൂടുന്നതില്‍ കാലതാമസം വരുന്നതിനെതിരെ 
ശക്തമായ പ്രതിഷേധം ആ സംസ്ഥാനത്ത് ഉയരുന്നു. പലരും തങ്ങള്‍ക്ക് കിട്ടിയ ബഹുമതികള്‍ തിരികെ നല്‍കാനൊരുങ്ങി മോശമായൊരു രാജ്യനീതിയെ വെല്ലുവിളിക്കുന്നു. ഒരു വെടിയുണ്ട തങ്ങള്‍ക്കു വേണ്ടിയും എവിടെയോ ലോഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മനസ്സിലാക്കിയിട്ടും അവര്‍ ശബ്ദം ഉയര്‍ത്തുകയാണ്. 
കാവി സദസിലെ വിദൂഷകരാകുന്നതിനേക്കാള്‍ മരണം ബഹുമതിയെന്നു കരുതുന്നവര്‍.എന്നിട്ടുമെന്തേ ഈ കേരളത്തില്‍, സാംസ്‌കാരിക ലേബല്‍ നെറ്റിയിലൊട്ടിച്ച ഒരു നാട്ടില്‍ 
മൗനം എന്ന വിഷം കുടിച്ച് ഇവിടുത്തെ നായകന്മാര്‍ ചത്തു ജീവിക്കാന്‍ തീരുമാനിക്കുന്നത്? വെടിയുണ്ടകള്‍ തറച്ചില്ലെങ്കിലും ഇവിടെയും ബഷീറുമാര്‍ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. 
അടുത്തത് നിങ്ങളാണെന്ന് ഭയപ്പെടുത്തുന്ന സന്ദേശങ്ങള്‍ എഴുതപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അതു മുന്‍കൂട്ടി കണ്ടിട്ടാണോ ഈ കീഴടങ്ങല്‍?