2013, ഓഗ 20

ഒരു വിശകലനം

{ കടപ്പാട് ഡോ. കെ ടി ജലീല്‍) }
ഇടതുമുന്നണിയുടെ സെക്രെട്ടേറിയേറ്റ് ഉപരോധം അവസാനിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദം സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ പുകയുകയാണ് . ഭരണകൂട കുതന്ത്രങ്ങളെ മുഴുവന്‍ അവഗണിച്ചാണ് ഉപരോധ സമരത്തില്‍ പങ്കുകൊള്ളാന്‍ ലക്ഷത്തോളംപേര്‍ അനന്തപുരിയില്‍ എത്തിയത് . ഇന്ത്യ-പാക് പോരാട്ടത്തിന്റെ പ്രതീതിയായിരുന്നു സെക്രട്ടേറിയേറ്റിന്റെ പരിസരത്ത് . സംഘാടകരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചെത്തിയ ജനസഹസ്രവും , അവരെ പിന്തുണക്കുന്ന ലക്ഷോപലക്ഷം മനുഷ്യരും , ഉമ്മന്‍ ചാണ്ടി എന്ന മുഖ്യമന്ത്രിയെ എന്തുമാത്രം വെറുക്കുന്നുവെന്നതിന്റെ അടയാളപ്പെടുത്തല്‍ കൂടിയായിരുന്നു സമരസഖാക്കളുടെ ആ മഹാ പ്രതിഷേധസംഗമം . പ്രതിരോധം തീര്‍ത്ത ആദ്യദിനത്തില്‍ പട്ടാളത്തേയും പോലീസിനേയും കാവല്‍ നിര്‍ത്തി ഭരണയന്ത്രം കഷ്ടിച്ച് ചലിച്ചുവെന്ന് വരുത്തിതീര്‍ത്തു . സമരാവേശം അതിന്റെ പാരമ്യതയിലേക്ക് ഉയരുകയാണെന്ന് മനസ്സിലാക്കിയ സര്‍ക്കാര്‍ , ഒന്നാം ദിവസത്തെ ഹാജര്‍നിലയുടെ വീമ്പ് പറഞ്ഞിട്ടും തുടര്‍ന്നുള്ള രണ്ടു ദിവസം ഭരണസിരാകേന്ദ്രം അടച്ചുപൂട്ടി സ്ഥലം വിടുന്ന കാഴ്ചയാണ് കേരളം കണ്ടത് . ജനമുന്നേറ്റത്തിന്റെ ആദ്യ വിജയപ്രഖ്യാപനവും കൂടിയായിരുന്നു അത് . സമരം 24 മണിക്കൂര്‍ പിന്നിട്ട് പ്രതിബന്ധങ്ങളെ മുഴുവന്‍ മറികടന്ന് , വീര്യം ചോരാതെ രാജ്യ ചരിത്രത്തില്‍ സമാനതകളില്ലാതെ മുന്നോട്ടുതന്നെ നീങ്ങിയത് സമരാനുഭവങ്ങളിലെ ഒരു രജതരേഖയായിരുന്നു . ഇത് മനസ്സിലാക്കിയ ഗവണ്ടമെന്റ് സിറ്റിങ്ങ് ജഡ്ജിയെ വെച്ച് ജുഡീഷ്യല്‍ അന്വോഷണത്തിന് തയ്യാറാണെന്നും ടേംസ് ഓഫ് റഫറന്‍സ് പ്രതിപക്ഷവുമായി ആലോചിച്ച് തീരുമാനിക്കുമെന്നും പ്രഖ്യാപിച്ചു . മൂന്ന് മാസത്തെ നിരന്തരമായ സമരങ്ങള്‍ക്കിടയില്‍ ഒരിക്കല്‍ പോലും ചിന്തിക്കാത്ത കാര്യം സര്‍ക്കാറിനംഗീകരിക്കേണ്ടി വന്നത് സമരത്തിന്റെ തീക്ഷ്ണത കൊണ്ടല്ലാതെ മറ്റെന്തുകൊണ്ടാണ് ? ഉപരോധം ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യത്തിന്റെ ആദ്യപാതി അംഗീകരിക്കപ്പെട്ട സാഹചര്യത്തില്‍ , ശേഷിക്കുന്ന പാതിയായ മുഖ്യമന്ത്രിയുടെ രാജിക്കായ സമരം മറ്റൊരു രൂപത്തിലേക്ക് മാറ്റി സെക്രട്ടേറിയേറ്റ് ഉപരോധം ഇടതു നേതൃത്വം അവസാനിപ്പിക്കുകയാണുണ്ടായത് . പക്വവും ദീര്‍ഘദൃഷ്ടിയുള്ളതുമായ തീരുമാനമായിരുന്നു അതെന്ന് സമരത്തില്‍ പങ്കെടുത്ത ഓരോര്‍ത്തര്‍ക്കും ബോധ്യമാണ് . പക്ഷേ അത് ബോധിക്കാതെ പോയ ചിലരുണ്ടിവിടെ . അവര്‍ക്ക് വേണ്ടിയിരുന്നത് , സര്‍ക്കാര്‍ വളരെ താഴേക്ക് ഇറങ്ങിവന്നിട്ടും കാര്‍കശ്യത്തോടെ സമരവുമായി ഇടതുപക്ഷം മുന്നോട്ടുപോകലായിരുന്നു . അങ്ങനെ വന്നാലേ പട്ടാളവും സമരയോദ്ധാക്കളും തെരുവില്‍ ഏറ്റുമുട്ടി നിരവധി പേര്‍ മരിച്ചു വീഴുന്ന കാഴ്ചയും , അതേ തുടര്‍ന്ന് കേരളമാകെ കത്തുന്ന സാഹചര്യവും ഉണ്ടാകുമായിരുന്നുള്ളൂ . അത്തരമൊരു സാഹചര്യത്തില്‍ അതിന്റെ പാപഭാരം മുഴുവന്‍ ഇടതു മുന്നണിയുടെ വിശിഷ്യാ സി.പി.എമ്മിന്റെ തലയില്‍ കെട്ടിവെച്ച് പൊതുസമൂഹത്തില്‍ നിന്ന് കമ്മ്യൂണിസ്റ്റുകാരെ ഒറ്റപ്പെടുത്താനുള്ള ഗൂഢനീക്കമാണ് നേതൃത്വത്തിന്റെ സമയോചിതമായ ഇടപെടല്‍ മൂലം പൊളിഞ്ഞുപോയത് . ഒരു വലിയ ജനക്കൂട്ടത്തിന് ലോഡ്ജുകള്‍ നിഷേധിച്ചും , പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നയിടത്തേക്കുള്ള വെള്ളം തടസ്സപ്പെടുത്തിയും , അധികാരികളുണ്ടാക്കിയ ബൂദ്ധിമുട്ടുകള്‍ സൃഷ്ടിച്ചേക്കാവുന്ന , ശുചിത്വ-ആരോഗ്യ പ്രശ്നങ്ങളുയര്‍ത്തുന്ന വെല്ലുവിളികളില്‍ , ഒരു നഗരം വീര്‍പ്പ്മുട്ടുന്നത് ചൂണ്ടിക്കാട്ടി , സി.പി.എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വിചാരണ ചെയ്യാനുള്ള 'സുവര്‍ണ്ണാവസരം' നഷ്ടപ്പെട്ടതിലുള്ള മനോവിഷമമാണ് ചിലര്‍ കരഞ്ഞു തീര്‍ക്കുന്നത് . ഭരണാധികാരികളെ നിഷ്കാസിതമാക്കാനുള്ള ഒരു സമരവും ജനാധിപത്യ സമൂഹത്തില്‍ ഒരു ഘട്ടം കൊണ്ട് വിജയിച്ചിട്ടില്ല . പോരാട്ടങ്ങളുടെ അനുസ്യൂതമായ പ്രവാഹങ്ങള്‍ക്കൊടുവിലേ സമ്പൂര്‍ണ്ണവിജയം ആരും നേടിയെടുത്തിട്ടുള്ളൂ . തണ്ടര്‍ബോള്‍ട്ടിന്റെയും ബ്ലാക്ക്കാറ്റ്സിന്റെയും അകമ്പടിയില്‍ എത്രകാലം ഉമ്മന്‍ ചാണ്ടിക്ക് മുന്നോട്ടുപോകാന്‍ കഴിയും ? ശീതീകരിച്ച ചാനല്‍മുറികളിലിരുന്ന് വാചകമടിക്കുന്നവര്‍ക്കോ , ബിരിയാണിച്ചെമ്പ് പൊട്ടിക്കുമ്പോഴേക്ക് യോഗം പിരിയുന്നവര്‍ക്കോ , ഖദറിന്റെ മഹത്വം കളഞ്ഞ് കുളിച്ചവര്‍ക്കോ , വര്‍ത്തമാനക്കാലത്ത് വെയിലും മഴയും വകവെക്കാതെ രാപ്പകല്‍ ഭേദമന്യേ ഒരു ലക്ഷ്യപ്രാപ്തിക്കായി തെരുവില്‍ കുത്തിയിരുന്ന് സമരം ചെയ്യുന്നതിനെക്കുറിച്ചും , അന്തിയുറങ്ങി പ്രതിഷേധിക്കുന്നതിനെക്കുറിച്ചും സ്വപ്നം പോലും കാണാന്‍ കഴിയില്ലെന്നിരിക്കെ , അവര്‍ എന്തിനാണ് പോരാട്ടവീര്യം കൈമോശം വന്നിട്ടില്ലാത്ത സമരയോദ്ധാക്കളെ അപഹസിക്കുന്നത് ? മുഖ്യമന്ത്രിക്ക് പുറത്തിറങ്ങി സ്വതന്ത്രമായി സമ്പര്‍ക്കമോ സംസര്‍ഗമോ നടത്താന്‍ കഴിയില്ലെന്ന ആഹ്വാനം , വരാന്‍ പോകുന്ന സമര പരമ്പരകളുടെ ഇരമ്പലാണ് പ്രതിധ്വനിപ്പിക്കുന്നത്.

2013, ഓഗ 3

ആടിവേടൻ


                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                            

          കണ്ണിനും കാതിനും സന്തോഷം പകരുന്ന
 ആചാരപ്പൊട്ടൻ,കോതാമ്മൂരി തുടങ്ങി നിരവധി
 ആചാര കലാരൂപങ്ങൾ പണ്ട്നമ്മുടെ നാടിന്റെ
 സാംസ്ക്കാരിക മേഖലയെ സമ്പന്നമാക്കിയിരുന്നു.
നഗര വികസനത്തിന്റെ തിര തള്ളലിൽ പെട്ട് അ
വയൊക്കെ
എങ്ങോ ഇന്ന് തിരോഭവിച്ചിരിക്കുന്നു.ജനസാമാന്യ
ത്തിൽ വന്നമാറ്റങ്ങൾക്ക് പുറമെ,ഇതൊക്കെ കെട്ടി
യാടാൻ പുതു തലമുറയിൽപെട്ടവരാരും തയ്യാറല്ല
 എന്നതും ഒരു കാരണമാണ്.പഴയകാലത്തെ
തിരിച്ചു പിടിക്കാനെന്നോണം ആടിവേടനെ ഇന്നും
 ചിലയിടങ്ങളിലൊക്കെ കാണാറുണ്ട്.പഞ്ഞമാസ
മെന്ന് പൊതുവെ വിളിപ്പേരുള്ളകള്ളക്കർക്കിടക
ത്തിലാണ് ആടിവേടൻ പ്രത്യക്ഷപ്പെടുന്നത്.ആടിയും
വേടനും രണ്ടാണ്.ആടി വണ്ണാൻ സമുദായക്കാരും
 വേടൻ മലയസമുദായവുമാണ് കെട്ടിയാടുന്നത്.ആടി
വേടന് കാവുകളുമായി ബന്ധമില്ല.പാട വരമ്പുകളും,കൈത്തോടും,കുണ്ടനിടവഴികളും താണ്ടിയെ
ത്തുന്ന വീട്ടുമുറ്റങ്ങളിലാണ് അതിന്റെ ആവിഷ്ക്കാരം.

കർക്കിടകം 7 തൊട്ട് മലയന്റെ വേടനും 16 തൊട്ട് 
വണ്ണാന്റെ ആടിയും.അങ്ങനെയാണ് കണക്ക്.യാത്രയിൽ
 ചെണ്ട മേളം ഉണ്ടാവില്ല.ഒരു വീക്ക് ചെണ്ടയുണ്ട്.
ആടിവേടന്റെ ദീർഘവൃത്താകൃതിയിലുള്ളനൃത്തച്ചുവടു
കൾക്കൊപ്പം ചെണ്ടശബ്ദിക്കുന്നു.അതോടൊപ്പം ചെ
ണ്ടക്കാരൻ തന്നെ പുരാവൃത്തവും ചൊല്ലുന്നു.അരിയും
 പണവും നൽകി വീട്ടുകാർ സന്തോഷത്തോടെ ആടി
വേടനെയാത്രയാക്കുന്നു.വീടുകൾതോറും നന്മയും
 ഐശ്വര്യവും വിതറിക്കൊണ്ട്(അങിനെയാണ് സങ്കല്പം)
നേരം ഇരുട്ടുവോളം ആടിവേടൻ തന്റെ യാത്ര തുടരുന്നു...