2009, ജൂൺ 23

വാക്കുകള്‍കൊണ്ട് ഇനിയൊരാളും വേട്ടയാടുകയില്ല. ഫോണ്‍കോളുകളിലൂടെ അശ്ലീല പ്രവാഹമോ ഭീഷണികളോ ഇനി തേടിപ്പോവില്ല. കഥകളിലും കവിതകളിലും ആരുടെയൊക്കെയോ സദാചാര കല്‍പ്പനകളെ പൊള്ളിക്കുന്ന വാങ്മയങ്ങള്‍ നിറഞ്ഞു പോയതിന്‍റെ പേരില്‍ ഇനിയൊരാളും, ചീത്ത സ്ത്രീ' എന്നു വിരല്‍ ചൂണ്ടുകയില്ല. കൂടുതലിഷ്ടം കൃഷ്ണനോടോ അള്ളാഹുവിനോടോ എന്നു തീര്‍ച്ചയായും ഇനിയാരും ചോദിക്കുകയുമില്ല. എല്ലാ വിവാദങ്ങളും ഇനി നിശബ്ദമാകും. അല്ലെങ്കില്‍ ഒരു പക്ഷേ, കമലാദാസ് എന്ന മാധവിക്കുട്ടി എന്ന സുരയ്യയെച്ചൊല്ലി ഭൂമിയില്‍ പുതിയ വിവാദങ്ങള്‍ കത്തിപ്പിടിക്കുകയോ പഴയവ പുനരുജ്ജീവിപ്പിക്കപ്പെടുകയോ ചെയ്യും. എന്തായാലും, തന്നെക്കുറിച്ചു ലോകം പറയുന്നതു കേട്ടു കലമ്പാനും എഴുതുന്നതു വായിച്ചു പരിഭവിക്കാനും, ഒടുവില്‍ അതൊക്കെയും മറന്ന് എന്നെ സ്നേഹിക്കൂ' എന്നു നമ്മോടാജ്ഞാപിക്കാനും ഇനി മാധവിക്കുട്ടി ഇല്ല. കൈനിറയെ കവിതകളും കഥകളുമായി സാഹിത്യത്തിന്‍റെ മട്ടുപ്പാവില്‍ പ്രത്യക്ഷപ്പെടാന്‍ അക്ഷരങ്ങളുടെ മായാവിനി ഇനിയില്ല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ