2010, ഒക്ടോ 24

കവി,കുരീപ്പുഴ ശ്രീകുമാരിന്റെ നർമബോധമുള്ള ആറ്‌ കവിതകൾ. 

-കഴുകന്മാര്‍

അവര്‍ വരും
ജാതിമതങ്ങളുപേക്ഷിച്ചു
മനുഷ്യനായവന്‍
മരിക്കുമ്പോള്‍ 
അവര്‍ വരും .

പൂവും ജലവും
കോടിയുമായി
അന്ധതയുടെ 
കൊക്ക് പിളര്‍ത്തി
ദുരാചാരത്ത്തിന്റെ
നഖങ്ങള്‍ നീട്ടി 
ചിറകു വിരിച്ചു 
അവര്‍ വരും.
ശവംതീനികള്‍ 

*

ജ്യോത്സ്യന്‍

ജ്യോത്സ്യന്റെ ഭാര്യയെ
കാണ്മാനില്ല.
ചന്ദ്രന്‍ അപഹരിച്ചോ?
രാഹുവോ കേതുവോ
തെക്കോട്ട്‌ നടത്തിച്ചോ?
ചൊവ്വ പിടിച്ചോ?
ശനി മറച്ചോ?

അയാള്‍
കാവടി നിരത്തിയതെയില്ല.
നേരെ നടന്നു
പോലിസ് സ്റ്റേഷനിലേക്ക്

-കാളി

കാളിയമ്പലത്തിലെ
കാണിക്കകളുടെ
കണക്കെടുത്തപ്പോള്‍ 
അമ്പലക്കമ്മിറ്റി
അമ്പരന്നു.

ഒരു പൊതി. 
അതില്‍
ബ്ലൌസും ബ്രായും

സുവിശേഷം

ഹല്ലേലുയ്യ സ്തോത്രം '

കണ്ണുള്ളവര്‍ കാണ്മിന്‍
കാതുള്ളവര്‍ കേള്‍പ്പിന്‍
അതിശയമേ അതിശയമേ
ഇതാ
കുരുടന്‍ സംസാരിക്കുന്നു
ചെകിടന്‍ കാണുന്നു.

ഹല്ലേലുയ്യ സ്തോത്രം

-പൊങ്കാല

അംബികാനയര്‍
അമ്പതു കലത്തില്‍
പൊങ്കാലയിട്ടു.

അമ്മിണിയക്കച്ച്ചി
ഒറ്റക്കലത്തിലും. 

അംബികാനായരുടെ അടുക്കള 
പഴയത് പോലെ സുഭിക്ഷം.

ദോഷം പറയരുതല്ലോ
അമ്മദൈവതതിന്‍്റ
അനുഗ്രഹത്താല്‍ 
അമ്മിണിയക്കച്ച്ചിയുടെ
കുടിലടുപ്പും
പഴയതുപോലെതന്നെ.
പുകഞ്ഞിട്ടേയില്ല. 


-രാഹുകാലം


ഒന്നര മണിക്കൂര്‍
അയാള്‍ പിടിച്ചുനിന്നു .
രാഹുകാലത്തില്‍
മൂത്രമൊഴിക്കുന്നത് എങ്ങനെ?
കുറെക്കാലമായപ്പോള്‍
ഡോക്ടറെ കാണേണ്ടി വന്നു.
അന്ന് തുടങ്ങി
ഗുളികകാലം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ