2010, ഒക്ടോ 4

ഒരു കേസിന്റെ കോടതിവിധി

ആറ്‌ പതിറ്റാണ്ട്‌ പഴക്കം വരുന്ന ഒരു കേസിന്റെ കോടതിവിധി പ്രസ്താവത്തിന്റെ മുന്നോടിയായി ഒരു രാജ്യത്തെ ജനതയെ മുഴുവൻ ഭയത്തിന്റെ മുൾമുനയിൽ നിർത്തുകയായിരുന്നു ഇവിടുത്തെ ഭരണകൂടവും രാഷ്ട്രീയക്കാരും മാധ്യമങ്ങളും ഒക്കെ.കോടതി വിധി രാജ്യത്തെ പ്രളയത്തിലേക്ക്‌ തള്ളിവിടാൻ പോകുന്നു എന്ന മട്ടിലായിരുന്നു ഇവരുടെ പെരുമാറ്റം.വിധി വന്നപ്പൊഴോ?ഒരില പോലും പൊഴിഞ്ഞില്ല.ഒരു കോണിൽനിന്ന്‌ പോലും അസഹിഷ്ണുത തലപൊക്കിയില്ല.കോടതിയുടേത്‌ ഒരു നിയമപരമായ വിധിയല്ല.രണ്ടുപേർ തമ്മിലുള്ള സ്വത്ത്‌ തർക്കത്തിൽ അംശം അധികാരി നടത്താറുള്ള പതിവ് ഒത്തുതീർപ്പ്‌ വ്യവസ്തയുടെ സ്വഭാവമെ അതിനുണ്ടായിരുന്നുള്ളു.അതിൽ തങ്ങൾക്കെന്ത്‌ കാര്യം എന്നതായിരുന്നു ജനങ്ങളുടെ നിലപാട്‌.മാത്രമല്ല,92ന്‌ ശേഷമുള്ള ആശാസ്യകരമല്ലാത്ത സംഭവങ്ങൾ അവരുടെ മതേതര നിലപാട്തറയെ ഒരുപാട് ബലപ്പെടുത്തിയിരിക്കുന്നു.അയോധ്യാകേസിനെ രണ്ട് മതങ്ങൾ എന്നതിലുപരി രണ്ട് കക്ഷികൾ തമ്മിലുള്ള സ്വത്ത് തർക്കമായി കാണാനാണ്‌ ഭൂരിപക്ഷവും ആഗ്രഹിക്കുന്നത്.ഒരു ജനതയുടെ മസ്തിഷ്ക്കത്തെ ഷണ്ഡീകരിക്കുന്ന ജോലിയാണ്‌ മതങ്ങൾ നടത്തുന്നത്.ചിന്താശേഷി നഷ്ടപ്പെട്ട ജനതയെ പറ്റിക്കാനും സ്വന്തംകീശവീർപ്പിക്കാനും മതപ്രമാണികൾക്ക് പെട്ടന്ന് സാധിക്കുന്നു.ഭരണകൂടവും ഒരു പരിധിവരെ കോടതികളും അതിന്‌ സഹായിക്കുന്നു.ജനം തിരിച്ചറിവിന്റെ പാതയിലാണെന്ന് പുതിയ കോടതിവിധി സാക്ഷ്യപ്പെടുത്തുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ