2009, നവം 18

അഛന്മാർ പാഠം പഠിക്കുന്നില്ല......

നിലമ്പൂര്‍ കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനി കേളകം അടയ്ക്കാത്തോടിലെ എന്‍.ടി.അനുവിന്റെ മരണത്തെക്കുറിച്ച് െൈക്രംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഡിവൈ.എസ്.പി കെ.കെ.അജിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘം പിതാവ് തങ്കച്ചന്‍, അനുവിനൊപ്പം താമസിച്ച് പഠിച്ചിരുന്ന അനുജത്തി അഞ്ജു എന്നിവരില്‍നിന്ന് മൊഴിയെടുത്തു. കഴിഞ്ഞമാസം 24നായിരുന്നു അനുവിന്റെ ദുരൂഹ മരണം. അനുവിന് സുഖമില്ലെന്നറിഞ്ഞ് 23ന് വൈകിട്ട് ഹോസ്റ്റലില്‍ എത്തിയ തന്നോട് മകള്‍ക്ക് അഹങ്കാരമാണെന്നും എത്രയും വേഗം കൊണ്ടുപോകണമെന്നും സിസ്റ്റര്‍ അഭി പറഞ്ഞതായി തങ്കച്ചന്‍ മൊഴിനല്‍കി. മുറിയില്‍ തളര്‍ന്ന് കിടക്കുകയായിരുന്ന മകളെ ആസ്​പത്രിയില്‍ കൊണ്ടുപോകാന്‍ വാഹനം തന്നില്ല, പകരം ഓട്ടോ വിളിച്ചുതന്നു. നിലമ്പൂര്‍ ആസ്​പത്രിയിലേക്ക് പോകുംവഴി ഇനി തന്നെ ഹോസ്റ്റലിലേക്ക് വിടരുതെന്നും അവര്‍ കൊല്ലുമെന്നും കൈത്തണ്ടയിലെ മുറിഞ്ഞ പാടുകള്‍ കാണിച്ച് അനു പറഞ്ഞു. വഴിമധ്യേ രക്തം ഛര്‍ദിച്ച മകളെ നിലമ്പൂര്‍ താലൂക്ക് ആസ്​പത്രിയിലും പിന്നീട് മഞ്ചേരി ജില്ലാ ആസ്​പത്രിയിലും പ്രവേശിപ്പിച്ചു. കൈയില്‍ പണമില്ലാതിരുന്നതിനാല്‍ നിലമ്പൂരിലെ ഓട്ടോറിക്ഷാ തൊഴിലാളികളാണ് പണം പിരിച്ചുതന്നത്. മഞ്ചേരി ജില്ലാ ആസ്​പത്രിയില്‍നിന്ന് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും അവിടെ എത്തിയ രണ്ട് അധ്യാപകരും സിസ്റ്റര്‍മാരും നിര്‍ബന്ധിച്ചിരുന്നതിനാലാണ് കോഴിക്കോട് സ്വകാര്യ ആസ്​പത്രിയില്‍ എത്തിച്ചത്. മൂന്നുദിവസം മുമ്പ് അനുവിന്റെ വയറ്റില്‍ വിഷാംശം എത്തിയതായും വൃക്കകള്‍ തകര്‍ന്നതായും ഡോക്ടര്‍ അറിയിച്ചുവെന്നും മൊഴിയില്‍ പറയുന്നു. ഹോസ്റ്റലിലെ സ്ഥിരം സന്ദര്‍ശകരായ വൈദികര്‍ ഹബീസ് ജോസഫിനും യോഹന്നാനും രണ്ടുപേരെ വീതം കാല് തിരുമ്മാന്‍ സിസ്റ്റര്‍ അയക്കുക പതിവാണെന്നും അനുവിന്റെ സഹോദരി അഞ്ജു മൊഴിനല്കി. ഒരിക്കല്‍ തന്നോടൊപ്പം അയച്ച മെറീന എന്ന വിദ്യാര്‍ഥിനിയെ പറഞ്ഞയച്ചശേഷം ഫാ.ഹബീബ് തന്നെ കടന്നുപിടിക്കുകയും ചുംബിക്കുകയും രഹസ്യഭാഗങ്ങളില്‍ സ്​പര്‍ശിക്കുകയും ചെയ്തതായി അനുവിന്റെ മൊഴിയില്‍ പറയുന്നു. ഇതിനെതിരെ സിസ്റ്റര്‍ അഭിയോട് പരാതിപ്പെട്ടുവെങ്കിലും മറ്റാരോടും പറയരുതെന്നും വല്യപ്പനെപ്പോലെ കാണണമെന്നുമാണ് ഉപദേശിച്ചത്. പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ സ്ഥിര താമസക്കാരനായ ഫാ.യോഹന്നാന്റെ കാര്‍ അനു കഴുകാറുണ്ടെന്നും ശനി, ഞായര്‍ മുഴുവന്‍ സമയവും അച്ചന്റെ കൂടെ അനുവിനെ സിസ്റ്റര്‍മാര്‍ പറഞ്ഞയക്കുമെന്നും അഞ്ജു മൊഴി നല്കി. മരിക്കുന്നതിന് മൂന്നുദിവസം മുമ്പ് കടയിലേക്ക് സാധനം വാങ്ങാനായി അനുവിനെ യോഹന്നാര്‍ അച്ചനും അഭി സിസ്റ്ററും ചേര്‍ന്ന് വിളിച്ച് കൊണ്ടുപോയതായി മറ്റ് കുട്ടികള്‍ അഞ്ജുവിനെ അറിയിച്ചിരുന്നു. എന്നാല്‍ ചേച്ചി ഉണ്ടായിരുന്നത് ആസ്​പത്രിയിലായിരുന്നു. പിന്നീട് ഭക്ഷണം കഴിക്കാതായ അനുവിനെ മറ്റുള്ളവര്‍ക്ക് ഒപ്പം പ്രാര്‍ഥനാഹാളില്‍ പോകാതെ മുറിയില്‍ പൂട്ടുകയും ചേച്ചിയെ സിസ്റ്റര്‍മാര്‍ അടിക്കുന്നതും കരച്ചില്‍ പ്രാര്‍ഥനാഹാളില്‍ കേട്ടതായും അഞ്ജു മൊഴിനല്കി. വെള്ളിയാഴ്ച കാലത്ത് അനുജത്തി അടുക്കളയില്‍ പോയി വരുമ്പോള്‍ ചേച്ചിയുടെ കൈമുറിഞ്ഞ് ചോര ഒലിക്കുന്നതായും അഭി സിസ്റ്റര്‍ ഫോണുമായി കാവല്‍നില്പുണ്ടായിരുന്നതായും മൊഴിയില്‍ പറയുന്നു. ഉച്ചയ്ക്ക് സ്‌കൂളില്‍ നിന്ന് മടങ്ങിയെത്തിയ താനാണ് ചേച്ചിയുടെ കൈയിലെ രക്തം കഴുകിക്കളഞ്ഞതെന്നും അഞ്ജുവിന്റെ മൊഴിയില്‍ പറയുന്നു.

3 അഭിപ്രായങ്ങൾ: