2010, ഫെബ്രു 25

മോഹന്‍ലാലിന് യൗവനം അസ്തമിക്കുന്നതിലുള്ള വെപ്രാളം-അഴീക്കോട്

അസ്തമിച്ചുകൊണ്ടിരിക്കുന്ന യൗവനത്തെ പിടിച്ചുനിര്‍ത്താനുള്ള വെപ്രാളം കൊണ്ടാണ് നടന്‍ മോഹന്‍ലാല്‍ നിസാര വസ്തുതകള്‍ ആവര്‍ത്തിച്ചു പറയുന്നതെന്ന് ഡോ.സുകുമാര്‍ അഴീക്കോട്. അഴീക്കോടിന് 'മതിഭ്രമ'മാണെന്ന മോഹന്‍ലാലിന്റെ പ്രസ്താവനയെക്കുറിച്ച് പയ്യന്നൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് മതിഭ്രമമാണെന്ന് പറയുന്ന മോഹന്‍ലാലിന് രാജ്യത്തിന്റെ സംസ്‌കാരം അറിയില്ല. സിനിമാലോകത്തെ രാജകുമാരനാണെന്ന ധാരണയാണ് മോഹന്‍ലാലിനെ നയിക്കുന്നത്. വിഗ്ഗുവെച്ച തലമുടി അഴിച്ചാല്‍ മോഹന്‍ലാലിന്റെ സൗന്ദര്യം മാലോകര്‍ക്ക് മനസ്സിലാകും.

പുസ്തകമെഴുതിയാല്‍ പോര മനസില്‍ നന്മയുണ്ടാകണമെന്ന് പറയുന്ന ലാലിനോട് എനിക്കും ഇക്കാര്യം തന്നെയാണ് പറയാനുള്ളത്. കഥാപാത്രത്തില്‍ മാത്രം നന്മയുണ്ടായാല്‍ പോര. ഹൃദയത്തിലും അതിന്റെ ഒരംശമെങ്കിലും വേണം. പഴശ്ശി രാജാവായി അഭിനയിച്ച മമ്മൂട്ടി വീട്ടിലെത്തിയാല്‍ പഴം രാജാവായിമാറും. മോഹന്‍ലാലിന്റെ സിനിമകള്‍ ലാല്‍ അഭിനയം നിര്‍ത്തുന്നതോടെ അസ്തമിക്കും. എന്റെ 40 പുസ്തകങ്ങള്‍ എന്റെ പ്രാണന്റെ പ്രതിഫലനമാണ്. ഞാനില്ലാതെ

ഒരു വ്യക്തിക്ക് ആസ്വാദകസമൂഹം ഉണ്ടാകുന്നത് അയാള്‍ക്ക് കലയില്‍ വ്യക്തിപരമായ രാഷ്ട്രീയം ഉണ്ടാകുന്നതിന് വേണ്ടിയാണ്. ഫാന്‍സ് അസോസിയേഷനുകള്‍ ഒരുതരം മാഫിയ സംഘങ്ങളാണെന്നും മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷനെക്കുറിച്ച് ചോദിച്ചപ്പോള്‍ അഴീക്കോട് പറഞ്ഞു. ഒരുസംഘടനയുണ്ടാക്കിയാല്‍ അതിലെ അംഗങ്ങള്‍ക്കെല്ലാം തുല്യ സംരക്ഷണം ഉണ്ടാകണം. അത് ഒന്നുരണ്ട് പേരുടെ സിംഹാസനം നിലനിര്‍ത്താനുള്ള സൂത്രം ആകരു എത്രയോ കാലം അത് നിലനില്‍ക്കും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ